Search This Blog

ഓടക്കുഴലിന്റെ പ്രരോദനം

വിരഹത്തിൻ കഥകൾ ചൊല്ലുമോടക്കുഴലിതിൻ
വിധുരവാണികൾക്കായി കാത്തോർത്തിരിക്കുവിൻ
മുളങ്കാട്ടിൽ കഴിഞ്ഞോരെന്നെ വെട്ടിവേറെയാക്കിയില്ലേ,
അന്നുതൊട്ടെൻ കണ്ണീരിനാൽ കരയുന്നു നരരും നാരിമാരും
വിരഹത്താൽ വിണ്ടു കീറുമൊരു ഹൃദയമുണ്ടേൽ,
തുറന്നിട്ടെയെൻ പ്രണയവേദനയിതിലേക്കു ഞാൻ.
സ്രോതം വിട്ടകന്നു വിദൂരതയെ പുൽകിയോർ
തേടിയലയുന്നു വീണ്ടും സ്രോതസ്സിൽ ചേർന്നിടാൻ.
ജനസഞ്ചയത്തിനു നടുവിലും തുറന്നിടും ഞാനെൻ രോദനം
ഇഷ്ടരാകിലും,അവർ ദീനരാകിലും,തപ്തചിത്തരാകിലും.

                     
                                                                                                                          -മസ്നവി റൂമി.



No comments:

Post a Comment