Search This Blog

മനസ്സില്‍ നിന്നുയരുന്ന തീ

വെള്ളം നിറച്ച വലിയ  തുകല്‍ സഞ്ചിയുമായി മരുഭൂമിയിലൂടെ പോകുന്ന  ഒരു സ്ത്രിയെ പ്രവാചക ശിഷ്യന്‍ അലി  കണ്ടു.അലിയുടെ മനസ്സ്‌ വല്ലാതെ വേദനിച്ചു .തുകല്‍ സഞ്ചി അവളുടെ ചുമലില്‍ ആണെങ്കിലും അതിനേക്കാള്‍ ഭാരം അലിയുടെ  മനസ്സില്‍ വന്നുലച്ചു. സഹായത്തിന് മറ്റാരുമില്ലാത്തതിനാലായിരിക്കും അവളതും പേറി പോകുന്നതെന്ന് ചിന്തിച്ച അലി അവളെ സഹായിക്കാന്‍ സന്നദ്ധനായി.അലി വെള്ളപ്പാത്രവുമായി അവളുടെ വസതി ലക്ഷ്യമാക്കി നടന്നു.വീട്ടിലെത്തിയ ശേഷം അവളുടെ സ്ഥിതിഗതികളന്വേഷിച്ചു .തനിക്കാരുമില്ലെന്നും തന്റെ പ്രാണനാഥന്‍ രാജ്യസേവനത്തില്‍ കഴിയവേ കൊല്ലപ്പെട്ടുവെന്നുള്ള വിവരം ആ സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു.വ്യസനവും,സഹതാപവും കൊണ്ട് അലിയുടെ ശരീരം ഉരുകാന്‍ തുടങ്ങി.അന്ന് രാത്രി അലിയുടെ കരയുന്ന നയനങ്ങള്‍ ഉറങ്ങിയില്ല.പിറ്റേന്ന് രാവിലെ ഭക്ഷണ സാധനങ്ങളുമായി അദ്ദേഹം ആ ഭവനത്തിലെത്തി .മാംസം പാകം ചെയ്തു അവളുടെ കുട്ടികള്‍ക്ക് നല്‍കി അവരെ തലോടികൊണ്ട് അദ്ദേഹം വിതുമ്പി :" നിങ്ങളെ ഞാനറിഞ്ഞില്ലല്ലോ  ? അറിയാതെ പോയതിന് അലിയോട് പൊറുക്കണം "അനന്തരം കത്തുന്ന അടുപ്പിലേക്ക് അദ്ദേഹം ചേര്‍ന്ന്‍ നിന്നുകൊണ്ട് ആത്മഗതം ചെയ്തു :"അലി ഈ ചൂട് അനുഭവിക്കുക ,എങ്കിലേ ഇത്തരം വീഴച്ചകള്‍ക്ക് നരകത്തീയിന്റെ ചൂട് നിനക്കോര്‍മ്മ വരികയുള്ളു വെന്നാണ് തോന്നുന്നത് " അലിയുടെ മനസ്സില്‍ അടുപ്പിനേക്കാള്‍ വലിയ അഗ്നി പടര്‍ന്നു .




      "സകലരും പേറുന്ന  വേദനാ സകലതും
സ്വന്തമായി വാങ്ങി വഹിക്കമൂലം
ഉത്തരവാദിത്ത  വണ്ണം പെരുത്തവ -
രുത്തമരാം മഹിതാപുരൂഷര്‍!"

2 comments:

  1. "സകലരും പേറുന്ന വേദനാ സകലതും
    സ്വന്തമായി വാങ്ങി വഹിക്കമൂലം
    ഉത്തരവാദിത്ത വണ്ണം പെരുത്തവ -
    രുത്തമരാം മഹിതാപുരൂഷര്‍!"

    ReplyDelete